Saturday, September 26, 2009

എന്‍ ഗുയെന്‍ ഷി തിയേന്‍


1. ഒരു കാട്ടുരാത്രി

ഒരു കാട്ടുരാത്രി
പെയ്തു പെയ്ത്
കൂര ചോരുന്നു.
തണുത്തു വിറച്ചു ഞങ്ങള്‍.
ചെയ്തു തീര്‍ക്കെന്ടവ,
മുട്ടില്‍ തൂങ്ങി
തുറിച്ചു നോക്കുന്നു.
എണ്ണ വിളക്കില്‍
തീയിന്‍
വിളര്‍ നീല ബിന്ദു.
മൂത്രപ്പാട്ട.
തീട്ടപ്പാട്ട.
കുത്തി തറക്കുന്ന
മൂട്ടകളുള്ള കിടക്ക.
അറുപത്തൊന്നില്‍
ഒരു തടവുകാരന്റെ
പുതുവര്‍ഷരാവ്.

2.ആനന്ദങ്ങള്‍ ഇല്ലാത്ത ഈ ഭൂമി

ആനന്ദങ്ങള്‍ ഇല്ലാത്ത ഈ ഭൂമി
പകളോടെ അവര്‍
വിയര്‍പ്പു തുടച്ചു കളയുന്നു.
രാവോടെ കണ്ണീരും.
തടങ്കല്‍ പാലയങ്ങളിലേക്ക്
കൂടാരങ്ങളിലെക്കും
അവരെല്ലാം ഒഴുകുന്നു.
ഒരു ചെറു ചാല് തിരികെ വരുന്നു.
കുട്ടികള്‍ വാഴയില പോലെ
വിളര്‍ത്തവരും
രോഗികളുമായി
കാണപ്പെടുന്നു.
ഉഴവുന്ന പെണ്ണുങ്ങള്‍
സര്‍വാധിപരാകുന്ന
ചെറു ഗ്രാമങ്ങളില്‍
യുവ പുരുഷരുടെ
മിന്നായം പോലുമില്ല.
മരണം ചെറു പഴുതുകള്‍ കണ്ട്,
പുരപ്പുറത്തുപവസിക്കുന്നു.
ഇവിടെ എല്ലാം ദുഃഖമയം-
ഉച്ചഭാഷിണികള്‍ മാത്രം
സന്തോഷമുദ്‌ഘോഷിക്കും.

3. ഈ കാലഘട്ടത്തിലെ മാതൃകാ കുട്ടികള്‍
ജയിലില്‍ വരുമ്പോള്‍
ഈ കാലഘട്ടത്തിലെ
മാതൃകാ കുട്ടികള്‍
ഓമനകളായി കാണപ്പെട്ടു.
കാല്ച്ചട്ടകള്‍ ഇല്ലാതെ
അലസഗമനം ചെയ്തു.
തടവ്‌ കുപ്പായം
പാടത്തോളം അവരെ മൂടി.
കാലം പറക്കവേ,
പത്തണ്ടുകാരായി അവര്‍.
കാറ്റില്‍ മൂക്കുകള്‍ ഉള്ളവര്‍.
നിത്യ ശല്യങ്ങള്‍.
വാ തുറക്കുമ്പോള്‍,
പൊട്ടിയൊലിക്കുന്നു ശാപങ്ങള്‍.
ഒരാളെയും വിടുന്നില്ലത്.
ഒരു ഉരുളക്കിഴങ്ങിനോ
മരച്ചീനി വേരിനോ
അവര്‍ക്ക് കൊല്ലാനുമാകുന്നു.

4. ദുഖത്തോടെ യാത്ര, ആനന്ദത്തോട് വിട

ദുഖത്തോടെ യാത്ര,
ആനന്ദത്തോട് വിട.
വിയര്‍പ്പും പൊടിയും ഉണ്ട്
നിങ്ങള്‍ക്ക് യാത്രാ സാമഗ്രികളായി.
ചില്ലറ കൈക്കാശ്:
കവിതകളും മധുര സ്വപ്നങ്ങളും
ഇരുണ്ടു നാറുന്ന ഒരു കാര്‍..
ഗന്ധമാസ്വദിക്കുക.
തീവണ്ടിക്കു മേല്‍ ചുവന്നൊരു മിന്നല്‍.
എവിടെയെങ്കിലും
കൊടുങ്കാറ്റ്
വന്യമാകുന്നുണ്ടോ?

No comments:

Post a Comment